Monday, February 21, 2011

പദ്ധതിയുടെ പുരോഗതി

സംസ്ഥാനത്ത് അമ്പത്തിമൂന്ന് ജലസംഭരണികള്‍ കെ എസ് ഇ ബി, ഇറിഗേഷന്‍ വകുപ്പ് എന്നിവയുടെ കീഴിലുണ്ട്. ഇതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പത്തു ജലസംഭരണികളില്‍ (പട്ടികയിലെ അഞ്ചാം കോളം നോക്കുക) ഏറെക്കാലമായി മത്സ്യകൃഷി ചെയ്തു വരികയാണ്‌. ഇതു കൂടാതെ അഡാക്ക് കുറേ വര്‍ഷങ്ങളായി വൈദ്യുതി ബോര്‍ഡിന്റെ ഇടുക്കി ഡാമില്‍ ഗിരിവര്‍ഗ്ഗ പട്ടികജാതി സഹകരണ സംഘത്തിനു വേണ്ടി മത്സ്യകൃഷി ചെയ്തു വരുന്നു.

ജലസംഭരണീ മത്സ്യകൃഷിക്കായി ബാക്കിയുള്ള നാല്പ്പത്തി മൂന്ന് ജലസംഭരണികളില്‍ ഇരുപതെണ്ണം കൂടി ഉള്‍പ്പെടുത്താന്‍ (പട്ടികയിലെ കോളം ആറ് നോക്കുക) ഫിഷറീസ് വകുപ്പ് തീരുമാനിക്കുകയും ഇതിനായി 238.38 ലക്ഷത്തിന്റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് ദേശീയ മത്സ്യവികസന ബോര്‍ഡിനു സമര്‍പ്പിക്കുകയും എന്‍ എഫ് ഡി ബി അത് അംഗീകരിക്കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തു.

എന്നാല്‍, മത്സ്യകേരളം ഹൈ ലെവല്‍ സ്റ്റീയറിംഗ് കമ്മിറ്റി (മുന്‍ അദ്ധ്യായത്തിലെ ഓര്‍ഗനൈസേഷന്‍ ചാര്‍ട്ട് നോക്കുക) 28.10.2010നു ചേര്‍ന്ന യോഗത്തില്‍ പെരിയാര്‍, ഇടുക്കി, പേപ്പാറ, നെയ്യാര്‍ എന്നീ ജലസംഭരണികള്‍ സം‌രക്ഷിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവയെ ഒഴിവാക്കി ബാക്കി പതിനാറെണ്ണത്തില്‍ മതി മത്സ്യകൃഷി എന്നു തീരുമാനിക്കുകയും അതനുസരിച്ച് ഈ പതിനാറ് ജലസംഭരണികള്‍ക്ക് ബന്ധപ്പെട്ട അനുവാദങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.ഇവയില്‍ കല്ലട, പമ്പ, കക്കി, ഷോളയാര്‍, പറമ്പിക്കുളം എന്നീ അഞ്ചു ജലസംഭരണികളില്‍ മത്സ്യവിത്ത് സ്റ്റോക്ക് ചെയ്യുന്നതിനു കേരളത്തിന്റെ ചീഫ് ഫോറസ്റ്റ് കണ്‍‌സര്‍‌വേറ്റര്‍ & ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സോപാധിക അനുമതിയേ ഇതുവരെ നല്‍കിയുള്ളൂ. അനുമതിപ്രകാരം തദ്ദേശീയ മത്സ്യങ്ങളെ സ്റ്റോക്ക് ചെയ്യുന്നതിനു നിരുപാധിക സമ്മതമുണ്ട്. എന്നാല്‍ ഈ ജലസംഭരണികളില്‍ കട്ട്‌ല, രോഹു എന്നീ മത്സ്യങ്ങളെ സ്റ്റോക്ക് ചെയ്യയ്യാനുള്ള അനുവാദം താന്‍ നല്‍കണമെങ്കില്‍ ഇവയുടെ സ്റ്റോക്കിങ്ങ് സംബന്ധിച്ച് ദേശീയ തലത്തില്‍ പോളിസി ഡിസിഷന്‍ എടുത്ത ശേഷം മാത്രമേ സാദ്ധ്യമാവൂ എന്ന് അദ്ദേഹം 10.12.2010നു നല്‍കിയ കത്തില്‍ അറിയിച്ചു. (പട്ടികയിലെ കോളം ഏഴ്)

ഇടുക്കിയില്‍ ഇപ്പോള്‍ തന്നെ പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിനു വേണ്ടി സ്റ്റോക്കിങ്ങ് ഉള്ളതിനാല്‍ അത് തുടരാന്‍ അനുവാദം തുടര്‍ന്നും ആവശ്യമുണ്ടെന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 27.10.2010 നു സമര്‍പ്പിച്ച കത്തില്‍ സര്‍ക്കാരിനോട് അപേക്ഷിച്ചു.

പദ്ധതിയില്‍ (ദീര്‍ഘമായ കാര്യകാരണപ്പട്ടിക പ്രകാരം) തനതു മത്സ്യങ്ങള്‍ക്കോ ആവാസവ്യവസ്ഥ- പരിസ്ഥിതീ കാര്യങ്ങളിലോ മാറ്റം വരുന്ന ഒന്നും അടങ്ങുന്നില്ലെന്നും അതിനാല്‍ സോപാധിക സമ്മതം ലഭിച്ച അഞ്ചു ജലസംഭരണികളില്‍ ഇന്ത്യന്‍ കാര്‍പ്പുകളെ സ്റ്റോക്ക് ചെയ്യുന്ന കാര്യം വിദഗ്ദ്ധസമക്ഷം ( സി എഫ് എഫ് എഫ് ഐ ശാസ്ത്രജ്ഞര്‍, ഫിഷറീസ് കോളേജ് ഡീന്‍ ‌ എന്നിവരുടെ സാന്നിദ്ധ്യത്തില്‍) ഫോറസ്റ്റ് വകുപ്പുമായി കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഫിഷറീസ് വകുപ്പ് 18.01-2011 ന് സര്‍ക്കാരിനെ അറിയിച്ചു. ഇതില്‍ തുടര്‍ നടപടികള്‍ ഈ ലേഖനം തയ്യാറാക്കും വരെ ( 02-02-2011) ആയിട്ടില്ല.

അനുമതി ലഭിച്ച മറ്റു പതിനൊന്ന് ജലസംഭരണികളില്‍ പത്തെണ്ണത്തില്‍ അഡാക്ക് മത്സ്യക്കുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചു കഴിഞ്ഞു. പഴശ്ശി റിസര്‍‌വോയറില്‍ ജലനിരപ്പ് താഴ്ന്നതാണെന്നതിനാല്‍ അവിടെ മത്സ്യക്കൃഷിക്ക് അനുയോജ്യമല്ലാത്തതിനാല്‍ ആണ്‌ ഒഴിവാക്കിയിരിക്കുന്നത്.

കേരളത്തിലെ അമ്പത്തിമൂന്ന് ജലസംഭരണികളിലെയും മത്സ്യകൃഷി സമ്പൂര്‍ണ്ണ വിവരപ്പട്ടിക



No comments:

Post a Comment